അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം നിരത്തിലിറങ്ങി തുള്ളിച്ചാടിയാണ് ഒരു വിഭാഗം ഇറാൻ കാർ ആഘോഷിക്കുന്നത്. ആഘോഷത്തിൽ പങ്കെടുക്കുന്നവരിൽ നല്ലൊരു ശതമാനം യുവതികളുൾപ്പടെയുള്ള സ്ത്രീകളാണ്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്നുമാണ് നൃത്തം ചവിട്ടി ആഘോഷിക്കുന്നത്. സ്ത്രീകളിൽ കൂടുതൽ പേരും ഹിജാബില്ലാതെയും.
അമേരിക്കയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് അമേരിക്കയിലുള്ള ഷായുടെ മകൻ റാസാ പെഹൽവിയുടെ ചിത്രവും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. വർഷങ്ങളായി ലോകത്തോടു തങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി കേഴുകയായിരുന്നുവെന്നും അവർ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ ആയിരക്കണക്കിന് ആൾക്കാരെ ഇറാൻ ഭരണകൂടം കൊന്നൊടുക്കിയതും അവർ ഓർക്കുന്നു.
ലോകത്തിൻ്റെ പല ഭാഗങളിലുമുള്ള ഇറാൻകാരും യമേനിയുടെ കൊലപാതകം ആഘോഷിക്കാൻ തെരുവിലിറ ണ്ടുകയുണ്ടായി.

