ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങിയ ഐറിസ് ദേനാ കപ്പലിന് അമേരിക്കൻ അന്തർവാഹിനി തകർത്തത് വളരെ പരോക്ഷമായ ഇന്ത്യക്കുള്ള ഒരു മുന്നറിയിപ്പാണ്. വിശാഖപട്ടണത്തു നടന്ന ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ ഇന്ത്യ അമേരിക്കയെയും ക്ഷണിച്ചിരുന്നു. എന്നാൽ 80 രാജ്യങ്ങൾ പങ്കെടുത്ത ആ പ്രകടനത്തിൽ അമേരിക്ക പങ്കെടുത്തില്ല.
ഇന്ത്യയുടെ സമുദ്ര അതിർത്തിക്ക് തൊട്ടരികിൽ വച്ച് ഇറാന്റെ ഈ പടക്കപ്പൽ തകർത്തതിലൂടെ പ്രകടമാക്കുന്നത് അമേരിക്കയുടെ സാന്നിധ്യ ശേഷിയെയാണ്. അതായത് അമേരിക്കയുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇന്ത്യയുടെയും സ്ഥിതി മറ്റൊന്നല്ല എന്ന മുന്നറിയിപ്പ് തന്നെയാണിത്.
ഇറാനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടൻ പരസ്യമായി തങ്ങളെ അനുകൂലിക്കാത്തതിന്റെ പേരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് , ബ്രിട്ടനെതിരെയുള്ള അതൃപ്തി പരസ്യമായി കഴിഞ്ഞ ദിവസം പ്രകടമാക്കിയിരുന്നു. ഇന്ത്യയോട് അത്തരത്തിലുള്ള ഒരു പ്രതികരണം പരസ്യമായി നടത്തുക നിലവിൽ സാധ്യമല്ല. അതേസമയം, ഇന്ത്യയ്ക്ക് സന്ദേശം നൽകണം എന്ന തീരുമാനമാകണം, ഇന്ത്യയിൽ നിന്നു വാങ്ങിയ ഇറാൻ കപ്പലിനെ തകർത്തത്.

