ഇറാൻ ഇപ്പോൾ യഥാർത്ഥത്തിൽ അയൽ മുസ്ലീം രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. കാരണം ഇവിടെയെല്ലാം അമേരിക്കൻ സൈനികത്താവളങ്ങളുണ്ട്. ഇതു മൂലമാണ് സൗദി അറേബ്യയും ഖത്തറും യുദ്ധം ഒഴിവാക്കുന്നതിന് പരമാവധി ശ്രദ്ധിച്ചത്.
2025 ജൂണിൽ അമേരിക്ക ഇറാനെതിരെ യുദ്ധം നടത്തിയപ്പോൾ ഇറാൻ മിതത്വം പാലിക്കുകയായിരുന്നു. അവസാന നിമിഷം മാത്രമാണ് ഇറാൻ ഖത്തറിലേക്ക് മിസൈൽ അയച്ചത്. ഇക്കുറിയും തങ്ങൾ എല്ലാ മിസൈലുകളും നിർവ്വീര്യമാക്കിയിട്ടുണ്ടെന്ന് ഖത്തർ അവകാശപ്പെടുന്നുണ്ട്. അതേ സമയം ഈ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഇറാനു നേരേ ആക്രമണമുണ്ടായിട്ടില്ല.
ന്നതന സാങ്കേതികവിദ്യയുടെ അകമ്പടിയിൽ വൻ സാമ്പത്തിക കുതിപ്പിനു തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായി സൗദി അറേബിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി വൻകാരാറുകളിലും ഈ രാജ്യങ്ങൾ അമേരിക്കയുമായി ഏർപ്പെട്ടിട്ടുണ്ട്. അത് ഉദ്ദേശിച്ച രീതിയിൽ നടപ്പാകുന്നില്ലെന്നു മാത്രമല്ല രാജ്യത്തെ പിന്നോട്ടടിക്കുന്ന അവസ്ഥയിലേക്ക് യുദ്ധത്തിലേക്ക് തളിയിടുകയും ചെയ്തിരിക്കുന്നു.

