Skip to main content
Thodupuzha

 tu-kuruvila

പി.ജെ.ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ.മാണിക്ക് എല്‍.ഡി.എഫുമായുള്ള രഹസ്യബന്ധമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ടി.യു.കുരുവിള. തോമസ് ചാഴികാടനെ നിര്‍ത്തിയത് എല്‍.ഡി.എഫിനെ സഹായിക്കാനാണ്. തീരുമാനത്തിന് പിന്നില്‍ ജോസ് കെ.മാണിയാണ്. കഴിഞ്ഞ ദിവസം മാണി സാറിന്റെ വീട്ടില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി.ജെ.ജോസഫിന് സീറ്റ് നല്‍കാന്‍ ധാരണയായതാണെന്നും ആ ധാരണ തെറ്റിച്ചാണ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. ജോസഫിന്റെ അടുത്ത അനുയായിയാണ് കുരുവിള.

 

രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നല്‍കാനുള്ള തീരുമാനത്തെ സന്തോഷത്തോടെ പിന്തുണച്ചവരാണ് ഞങ്ങള്‍. പാര്‍ട്ടിയുടെ ഐക്യത്തിനായി എല്ലാ വിട്ടുവീഴ്ചയും പി.ജെ.ജോസഫ് ചെയ്തിരുന്നു. പാര്‍ട്ടി ഇനി പിളര്‍ന്നാലും യു.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കും. നേരത്തെ എല്‍.ഡി.എഫിലേക്ക് മാണി വിഭാഗം പോകാനിരുന്നപ്പോള്‍ പി.ജെ.ജോസഫാണ് പിടിച്ച് നിര്‍ത്തിയതെന്നും കുരുവിള പറഞ്ഞു.

 

 

 

Tags