Skip to main content

കഴിഞ്ഞ യു.പി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഗായത്രി പ്രസാദ്‌ പ്രജാപതിയെ ബലാല്‍സംഗക്കേസില്‍ പോലീസ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. സമാജ്‌വാദി പാര്‍ട്ടി നേതാവായ പ്രജാപതി രണ്ടാഴ്ചയായി ഒളിവിലായിരുന്നു.

 

സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ പ്രജാപതിയ്ക്കെതിരെ കേസെടുത്തത്. മറ്റ് ആറുപേര്‍ കൂടി കേസില്‍ പ്രതികളാണ്. ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

 

മകനെയും മരുമകനെയും ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന്‍ പ്രജാപതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന്‍ റിപ്പോര്‍ട്ടുണ്ട്.

 

2016-ല്‍ പ്രജാപതിയെ അഖിലേഷ് യാദവ് സര്‍ക്കാരില്‍ നിന്ന്‍ പുറത്താക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍