Skip to main content
സാവോ പോളോ

 

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റലിക്ക് വിജയത്തുടക്കം. മരണ ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമായിരുന്നു, ഇംഗ്ലണ്ട് ഇറ്റലി പോരാട്ടത്തില്‍. ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞെങ്കിലും സൂപ്പര്‍ സ്ട്രൈക്കര്‍ ബലോട്ടെല്ലിയുടെ ഗോളില്‍ ഇറ്റലി വിജയം സ്വന്തമാക്കുകയായിരുന്നു.

 

മുപ്പത്തിയഞ്ചാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ ക്ലോഡിയോ മര്‍കിസോയുടെ എണ്ണം പറഞ്ഞ ഗോളില്‍ ഇറ്റലിയാണ് ആദ്യം ലീഡ് നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍ വെയ്ന്‍ റൂണിയുടെ മനോഹരമായ ഒരു ക്രോസില്‍ നിന്ന് ലക്ഷ്യം കണ്ട് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ഡാനിയല്‍ സ്റ്ററിഡ്ജ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. അന്‍പതാം മിനിറ്റില്‍ സൂപ്പര്‍ മാരിയോ എന്ന മരിയോ ബലൊട്ടെല്ലി ഒരു കിടിലിന്‍ ഹെഡ്ഡറിലൂടെ ഇറ്റലിക്ക് വിജയഗോള്‍ സമ്മാനിച്ചു. എ.സി. മിലാന്റെ സ്‌ട്രൈക്കറായ ബലൊട്ടെല്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

Tags