Skip to main content
ന്യൂഡല്‍ഹി

vs achuthanandan

 

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസും അറ്റോര്‍ണി ജനറലും അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വി.എസിന്റെ ആരോപണം. പ്രത്യേക അന്വേഷണ സംഘം അഡ്വക്കെറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമാണ്. ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്നും വി.എസ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

 

2011 ഡിസംബര്‍ 19-നും 2012 ജനുവരി 28-നുമാണ് അറ്റോര്‍ണി ജനറല്‍ അന്വേഷണസംഘവുമായി കൂടിക്കാഴ്ച നടത്തിയതെന്നും കേസില്‍ അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ കുറിച്ചാണ് ഇവര്‍ ചര്‍ച്ച ചെയ്തതെന്നുമാണ് വി.എസ് പറയുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് നേരത്തെ നല്‍കിയ ഹര്‍ജിയില്‍ ഈ വാദങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും വി.എസ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.