Skip to main content
മുംബൈ

rapeമുംബൈ നഗരമധ്യത്തില്‍ ശക്തിമില്‍ കോമ്പൗണ്ടില്‍ നടന്ന കൂട്ടബലാത്സംഗ കേസുകളില്‍ കുറ്റക്കാരായ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മുംബൈ സെഷന്‍സ് കോടതി ജഡ്ജി ശാലിനി ഫന്‍സാല്‍കര്‍ ജോഷി ആണ് ശിക്ഷ വിധിച്ചത്.

 

വനിത ഫോട്ടോഗ്രാഫറെയും ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചിരുന്നു. പ്രതികളായ വിജയ് ജാദവ്, കാസിം ബംഗാളി, സലിം അന്‍സാരി, സിറാജ് റഹ്മാന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത അഞ്ചാം പ്രതി ജുവൈനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.

 

2013 ആഗസ്ത് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂട്ടിയിട്ടിരിക്കുന്ന മില്ലുകളെക്കുറിച്ച് തയാറാക്കുന്ന ഒരു ലേഖനത്തിനുവേണ്ടി ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ എത്തിയ യുവതിയാണ് കൂട്ടബലാംത്സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനെ കെട്ടിയിട്ടാണ് അഞ്ചംഗ സംഘം യുവതിയെ ആക്രമിച്ചത്. രാത്രി എട്ടോടെ പെണ്‍കുട്ടി ജസ്‌ലോക് ആസ്പത്രിയില്‍ എത്തിയശേഷമാണ് സംഭവം പുറംലോകമറിയുന്നത്.

 

അറസ്റ്റിലായതിനു ശേഷം പ്രതികള്‍ ഉള്‍പ്പെട്ട മറ്റൊരു ബലാത്സംഗക്കേസും പുറത്ത് വന്നു. ശക്തി മില്‍ കോമ്പൗണ്ടില്‍ വെച്ച് തന്നെയാണ് സംഭവം നടന്നത്. 2013 ജൂലായ് 31-ന് ഇതേ പ്രതികളില്‍ മൂന്നുപേരും മറ്റൊരാളും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ചേര്‍ന്ന് പതിനെട്ട് വയസ്സുകാരിയായ ഒരു ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാംത്സംഗത്തിന് ഇരയാക്കി.

Tags