Skip to main content
ന്യൂഡല്‍ഹി

 AK Antonyപത്രിബാല്‍ ജില്ലയിലെ എന്‍കൌണ്ടർ കൊലപാതക കേസില്‍ സൈന്യത്തിന് പ്രതിരോധമന്ത്രി എ.കെ ആന്‍റണിയുടെ പിന്തുണ. കേസ് അവസാനിപ്പിച്ച സൈന്യത്തിന്‍റെ നീക്കത്തിന് ആഭ്യന്തര മന്ത്രാലയം പിന്തുണ നല്‍കി. കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് എ.കെ ആന്‍റണി അറിയിച്ചു.

 

തെക്കന്‍ കാശ്മീരിലെ പത്രിബാല്‍ ജില്ലയില്‍  2000 മാര്‍ച്ച്‌ 6-ന്   നിരപരാധികളായ 5-പേരേ തീവ്രവാദ ബന്ധമാരോപിച്ച് പട്ടാളക്കാര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം നടക്കുന്നതിനു കുറച്ചു ദിവസം മുന്‍പ്‌ നടന്ന ലഹളയില്‍ 35 സിക്ക് വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ കുട്ടാളികള്‍ എന്നാരോപിച്ചായിരുന്നു യുവാക്കളെ വെടിവച്ചു കൊന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒന്നടങ്കം രാജ്യത്തുടനീളം പ്രതിക്ഷേധ പ്രകടനങ്ങള്‍ നടത്തി.

 

2006-ല്‍ കേസിന്‍റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും, പട്ടാള ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍  തങ്ങളുടെ ഉദ്യോഗസ്ഥരെ ശരിവച്ചുകൊണ്ടുള്ള നടപടികള്‍ കഴിഞ്ഞ 14 വര്‍ഷമായി സൈന്യം തുടരുകയാണ്. എന്നാല്‍ ഇവര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അടുത്തിടെ സൈന്യം തീരുമാനിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള കേസിലെ അന്വേഷണം നിര്‍ത്തി വച്ചതെന്ന് സൈന്യം അറിയിച്ചിരുന്നു. ഇതിനെതിരെ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ രംഗത്തുവന്നു.

 

 

ഒമര്‍ അബ്ദുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ പ്രതിരോധമന്ത്രാലയത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഇ-മെയിലുകള്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചെങ്കിലും പ്രതികരണമുണ്ടായിട്ടില്ല.

Tags