കോഴിക്കോട്
കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ച സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം സി. ഭാസ്കരനെതിരെ ടി.പിയുടെ ഭാര്യ കെ.കെ രമ മാനനഷ്ട കേസ് നൽകും. കോഴിക്കോട് ഇന്നു ചേർന്ന ആർ.എം.പി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ടി.പി ചന്ദ്രശേഖരന് പരസ്ത്രീബന്ധമുണ്ടായിരുന്നു എന്നാണ് വടകരയില്‍ നടന്ന പൊതുചടങ്ങില്‍ സി. ഭാസ്കരന്‍ ആരോപിച്ചത്. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് ഭാസ്ക്കരനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പ്രസംഗിച്ചത്തിന്‍റെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തത്തെിയിരുന്നു.