Skip to main content
ന്യൂഡല്‍ഹി

കൊച്ചി നാവികാസ്ഥാനത്തെ പീഡനക്കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തുന്ന അന്വേഷണം നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ലൈംഗികാരോപണക്കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയര്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ്‌ സുപ്രീം കോടതി ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്തത്.

 

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പൊലീസ് സ്വീകരിക്കുന്നതെന്നും പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സത്യസന്ധമായ അന്വേഷണം നടത്താനോ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ പൊലീസും നാവികസേനയും തയാറായിട്ടില്ലെന്നും പരാതിക്കാരി ഹര്‍ജിയില്‍ വ്യക്തമാക്കി. കേസ് കേരളത്തിന് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.  

 

സംസ്ഥാന ഡിജിപിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയ്ക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.  കഴിഞ്ഞ ഏപ്രിലിലാണ് യുവതി ഭര്‍ത്താവിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയത്.