Skip to main content

കോതമംഗലത്ത് മാനസയെ വെടിവച്ച് കൊന്ന രഖിലിന് തോക്ക് നല്‍കിയയാളെ ബിഹാറില്‍ നിന്ന് പോലീസ് പിടികൂടി. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പോലീസ് ബീഹാറിലെത്തി ബിഹാര്‍ പോലീസിന്റെ സഹായത്തോടെ സോനുവിനെ പിടികൂടുകയായിരുന്നു.

തോക്കിനായി നല്‍കിയത് 50,000 രൂപയാണ്. രഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുന്‍ഗര്‍ കോടതിയില്‍ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങി. തുടര്‍ന്ന് ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. രാഖിലിനെ പട്‌നയില്‍ നിന്ന് മുന്‍ഗറിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ പോലീസ് തെരയുന്നുണ്ട്.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്തു.