Skip to main content

കെ.കെ.ഷൈലജയെ ഒഴിവാക്കിയതിനെതിരെ നടക്കുന്ന കാമ്പയിന്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ ഇന്നലെ വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടേത് രാഷ്ട്രീയമായും സംഘടനാപരമായതുമായ തീരുമാനമാണ്. ആ തീരുമാനം മാറ്റില്ല. സംസ്ഥാനത്തിലെ താല്‍പ്പര്യങ്ങള്‍ക്ക് പരിഗണന കൊടുത്തിട്ടുള്ള തീരുമാനമാണ്.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കെ.കെ ഷൈലജയെ കൊവിഡ് തീവ്രമായ ഘട്ടത്തില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കെ.കെ ഷൈലജ ടീച്ചറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിലും ഫേസ്ബുക്കിലും കാമ്പയിന്‍ നടന്നിരുന്നു.