Skip to main content

ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറിനെ  മന്ത്രിയാക്കേണ്ടെന്ന തീരുമാനത്തില്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. സീതാറാം യെച്ചൂരിയും ബൃന്ദാ കരാട്ടുമുള്‍പ്പെടെയുള്ളവര്‍ കെ.കെ ഷൈലജയെ രണ്ടാമതും മന്ത്രിയാക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തോട് അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊളിറ്റ് ബ്യൂറോയിലെ ചില അംഗങ്ങളും തീരുമാനത്തോട് വിയോജിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെയാണ് നിശ്ചയിച്ചത്. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ.കെ.ഷൈലജ ടീച്ചറേയും. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിക്കുകയായിരുന്നു.