Skip to main content

നേമം മണ്ഡലത്തിലെ ഏക അക്കൗണ്ടും പൂട്ടിയതോടെ മുതിര്‍ന്ന നേതാവും നേമം എം.എല്‍.എയുമായിരുന്ന ഒ.രാജഗോപാലിനെതിരെ ബി.ജെ.പിയുടെ സൈബര്‍ പടയൊരുക്കം. നേമത്ത് കുമ്മനം രാജശേഖരന്റെ തോല്‍വി രാജഗോപാല്‍ മൂലമാണെന്നാണ് കമന്റുകളിലെ പ്രധാന ആരോപണം. അസഭ്യവര്‍ഷവും വ്യക്തിഹത്യയും ഭീഷണികളും വരെ കമന്റുകളായുണ്ട്. പാര്‍ട്ടിയെ വഞ്ചിച്ചയാളാണെന്നും എ.കെ.ജി സെന്ററില്‍ പോയിരിക്കൂ എന്നും രാജഗോപാലിനോട് ബി.ജെ.പി അനുകൂലികള്‍ സൈബര്‍ ഇടത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദിയറിയിച്ച് ഒ രാജഗോപാല്‍ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ പങ്കുവച്ച കുറിപ്പിന് കീഴെയാണ് ബിജെപി അനുകൂലികളുടെ അസഭ്യ വര്‍ഷം. ''ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മദിദായര്‍ക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു. തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും....'' എന്നായിരുന്നു പോസ്റ്റ്

രാജഗോപാലിനെ വിമര്‍ശിക്കുന്ന കമന്റ്;

പ്രിയ രാജേട്ടാ, അങ്ങനെ വിളിക്കാനാണ് ഇഷ്ടം അതുകൊണ്ട് മാറ്റുന്നില്ല..

താങ്കള്‍ അടുത്ത കാലത്ത് ബിജെപിക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ കൊണ്ടുതന്നെ പാര്‍ട്ടിക്ക് വേണ്ടി പിന്നണിയില്‍ ഇരുന്നെങ്കിലും പട പൊരുതുന്ന ആയിരക്കണക്കിനാളുകള്‍ അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കുക വയ്യാ. പലരും അങ്ങേക്ക് ഓര്‍മ്മക്കുറവായതിനാല്‍ ആണ് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞു പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്നത് എന്ന് പറഞ്ഞു സമാധാനിച്ചു. നിങ്ങളെ പോലെയുള്ളവര്‍ സംരക്ഷിക്കപ്പെട്ടവരാണ് പക്ഷേ യാതൊരു പ്രയോജനവുമില്ലാതെ പാര്‍ട്ടിക്ക് വേണ്ടി നാട്ടുകാരുടെ തെറിവിളി കേള്‍ക്കുന്ന ഞങ്ങള്‍ സാധാരണക്കാരെ ഇനിയും വാക്കുകള്‍ കൊണ്ടുപോലും പരിഹസിക്കരുത്. തനിക്കുശേഷം പ്രളയം എന്ന ആശയത്തില്‍ ഊന്നി സമയം വന്നപ്പോള്‍ പിന്നില്‍ നിന്നു പാര്‍ട്ടിയെ കുത്തിയ ഒരു വ്യക്തി എന്ന പേരിലാകും താങ്കളെ ചരിത്രം രേഖപ്പെടുത്തുക. കുമ്മനത്തിന്റെ തോല്‍വി അങ്ങയുടെയും കൂടി തോല്വിയാണ് എന്ന് മറക്കാതിരിക്കുക.

താങ്കളുടെ ഇത്ര നാളത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നന്ദി. ഇനിയെങ്കിലും ഈ ഫേസ്ബുക് ഡിലീറ്റ് ചെയ്തു, പാര്‍ട്ടിയെ പ്രതിനിധീകരിച്ചു അഭിപ്രായം പറയാതെ ഒതുങ്ങി കൂടാന്‍ അഭ്യര്‍ത്ഥിക്കുന്നു... ഹരികൃഷ്ണന്‍ ഹരിപ്പാട്

നേമത്ത് മാത്രം അല്ല കേരളത്തില്‍ ബിജെപി യുടെ പരാജയത്തിന്റെ പ്രധാന കാരണക്കാരില്‍ ഒരാള്‍ താന്‍ ആണ് തന്റെ വായില്‍ നിന്നും വന്ന ഊമ്പിയ ഡയലോഗ് പരട്ട കിളവന്.