Skip to main content

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഇളക്കി മറിച്ച് ദേശീയ നേതാക്കളുടെ പ്രചാരണം തുടരുകയാണ്. ബി.ജെ.പിയുടെ പ്രചരണ വേദിയിലെ ദേശീയ നേതാക്കളുടെ സാന്നിധ്യം വളരെ അധികം ചര്‍ച്ച ആയിരുന്നു. ദേശീയ നേതാക്കളുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് ഫലത്തെ എത്രകണ്ട് സ്വാധീനിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രചാരണത്തിനെത്തും. മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും രാഹുല്‍ റോഡ് ഷോ നടത്തും. കല്‍പ്പറ്റയില്‍ പൊതുസമ്മേളനവുമുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കരുനാഗപ്പള്ളിയില്‍ റോഡ് ഷോ നടത്തും. കോഴഞ്ചേരിയിലും അടൂരിലും ചങ്ങനാശ്ശേരിയിലും നദ്ദയ്ക്ക് പ്രചാരണമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ ഒമ്പതിന് ഹരിപ്പാടെത്തും. അടൂര്‍, കഴക്കൂട്ടം മണ്ഡലങ്ങലളിലും യോഗി എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങും. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് കണ്ണൂരിലാണ് പ്രചാരണം. ഇടതുമുന്നണിക്കായി പ്രകാശ് കാരാട്ടും ബൃന്ദാ കാരാട്ടും കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.