Skip to main content

എല്‍.ഡി.എഫിനുള്ളില്‍ തന്നെ ഏറെ അഭിപ്രായവ്യത്യാസം സൃഷ്ടിച്ച ഒന്നായിരുന്നു ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം. ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളിയുടെ ഖേദ പ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടും.

സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്നും കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്ങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി പറഞ്ഞു.