Skip to main content

സ്വര്‍ണക്കടത്തു കേസിലെ ആരോപണങ്ങളില്‍ വിശദീകരണവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടില്ല. വിദേശത്തുവച്ച് പ്രതികളെ കണ്ടിട്ടില്ല. ചട്ടപ്രകാരമായ വിദേശയാത്രകള്‍ മാത്രമാണ് നടത്തിയതെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സ്പീക്കറുടെ ഓഫിസ് ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കി.

ഭരണഘടനാ സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. തന്റെ യാത്രകള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നുവെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയും എല്ലാവരും അത് ഏറ്റുപിടിക്കുകയുമാണ് ചെയ്യുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന്‍ ശ്രീരാമകൃഷ്ണനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്.