Skip to main content

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധന നടത്തണമെന്ന് വിജിലന്‍സ്‌ കോടതി ആവശ്യപ്പെട്ടു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മാനസിക-ആരോഗ്യ നിലയില്‍ പരിശോധന വേണം. റിപ്പോര്‍ട്ട് 24ന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം ഡി.എം.ഒയോടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

നിലവില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇബ്രാഹിംകുഞ്ഞ്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും. അതിന് മുമ്പായി റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.എം.ഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.