Skip to main content

മുഖ്യമന്ത്രിയെ കണ്ട് ഒരു വര്‍ഷം കഴിഞ്ഞതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്നും സര്‍ക്കാരില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മ. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ ആണെന്ന് മാത്രമെ താന്‍ പറഞ്ഞിട്ടുള്ളൂ ഡി.വൈ.എസ്.പി സോജനെതിരെ നടപടി എടുത്തേ തീരുവെന്നും അവര്‍ പറഞ്ഞു.

വാളയാറില്‍ നീതി തേടിയുള്ള അമ്മയുടെ സത്യഗ്രഹസമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് പെണ്‍ക്കുട്ടികളുടെ അമ്മയുടെ നിലപാട്. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന സത്യാഗ്രഹ സമരം 31നാണ് അവസാനിക്കുക. തുടര്‍സമരങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് വാളയാര്‍ സമരസമിതിയും പറയുന്നത്.

കോടതി നിയന്ത്രണത്തില്‍ കേസ് പുനരന്വേഷിക്കുക ,കേസ് അട്ടിമറിച്ചെന്ന് കുടുംബം ആരോപിക്കുന്ന ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള നടപടി പിന്‍വലിക്കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍.