Skip to main content

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി കെ.ടി ജലീല്‍. തനിക്ക് പറയാനുള്ളതെല്ലാം ഫേസ്ബുക്കിലൂടെ പറഞ്ഞിട്ടുണ്ടെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ തവനൂരിലെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തയാറാക്കിയ പച്ചക്കറി തോട്ടം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങള്‍ മന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാല്‍ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മന്ത്രി തയ്യാറായില്ല. 

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് വലയത്തിലാണ് ഞായറാഴ്ച വൈകീട്ടോടെ വളാഞ്ചേരിയില്‍ വീട്ടില്‍ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. വഴിനീളെ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. 

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്നായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.