Skip to main content

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഭരതന്നൂര്‍ പി.എച്ച്.സി.യിലെ ആരോഗ്യ പ്രവര്‍ത്തകന്‍ പ്രദീപാണ് അറസ്റ്റിലായത്. കുളത്തുപുഴ കല്ലുവെട്ടി സ്വദേശിനിയാണ് പരാതിക്കാരി. കഴിഞ്ഞ മൂന്നിനാണ് സംഭവം നടന്നത്. 

മലപ്പുറം ജില്ലയില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ഇവര്‍ അടുത്തിടെ കല്ലറ പാങ്ങോട്ടെ വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ആരോഗ്യപ്രവര്‍ത്തകനെ സമീപിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ സ്ത്രീയെ തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും അവിടെവെച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി.