Skip to main content

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അരുണിന് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുക.

സെക്രട്ടേറിയറ്റിന് സമീപം അരുണ്‍ എടുത്തുനല്‍കിയ ഫ്‌ളാറ്റിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ ഗൂഢാലോചന നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫ്‌ളാറ്റ് എടുത്തു നല്‍കാന്‍ സഹായം നല്‍കിയതെന്നാണ് അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്.