Skip to main content
വടകര

kk ramaവോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ഥി എ.എന്‍ ഷംസീറും ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജുമായി അടുത്ത ബന്ധമാണെന്നുള്ളത് തെളിയിക്കുന്ന ഫോണ്‍വിളി രേഖകളുമായി ആര്‍.എം.പി രംഗത്ത്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തലേന്നും അതിന് മുമ്പുള്ള ദിവസങ്ങളിലും ഷംസീറും കിര്‍മാണി മനോജും തമ്മില്‍ ഫോണില്‍ സംസാരിച്ചതായി രമ ആരോപിച്ചു.

 
 

2012 ഏപ്രില്‍ ഒമ്പത്, പത്ത്, മെയ് മൂന്ന് എന്നീ ദിവസങ്ങളില്‍ ഫോണ്‍ വിളിച്ചതിന്‍റെ രേഖകളാണ് രമ പുറത്തുവിട്ടത്. ഷംസീറിന്റെ ബന്ധുവായ ഒരു സ്ത്രീയുടെ പേരിലാണ് ഷംസീര്‍ ഉപയോഗിക്കുന്ന സിംകാര്‍ഡ് എടുത്തിട്ടുള്ളത്. കഴിഞ്ഞ കുറേക്കാലമായി ഷംസീര്‍ ഉപയോഗിക്കുന്നത് ഈ ഫോണ്‍ നമ്പറാണെന്നും ടി.പി വധഗൂഢാലോചനയില്‍ ഷംസീറിനും പങ്കുണ്ടെന്നും ഉടന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നും രമ ആവശ്യപ്പെട്ടു.

 

ഇതിനിടെ ഷംസീറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു