Skip to main content

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും കോടതിമുറിയില്‍ നിന്ന്‍ പോലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് എറണാകുളം സിജെഎം കോടതിയിലെ പ്രതിക്കൂട്ടില്‍ കയറി നിന്നെങ്കിലും പോലീസ് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയമായതിനാല്‍ മജിസ്ട്രേറ്റ് ചേബറിലായിരുന്നു.

 

ഉച്ചയ്ക്ക് ഉച്ചയ്ക്ക് 1.20 ഓടെ സുനിയും വിജേഷും കീഴടങ്ങാനെത്തിയത്. ആറു ദിവസമായി ഒളിവില്‍ കഴിയുന്ന സുനി കോടതിയില്‍ കീഴടങ്ങിയേക്കുമെന്നുള്ള സൂചനയെ തുടര്‍ന്ന്‍ സംസ്ഥാനത്തെ പ്രധാന കോടതി കോടതി പരിസരങ്ങള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.  

 

പ്രതികള്‍ പോലീസ് നടപടിക്കിടെ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. മല്‍പ്പിടുത്തത്തിനൊടുവില്‍ വലിച്ചിഴച്ചാണ് സുനിയെ പോലീസ് ജീപ്പിലേക്ക് മാറ്റിയത്. മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാർ ഇവരെ മർദ്ദിക്കുകയും ചെയ്തു. കോടതിയിലേക്ക് പോലീസ് കയറുന്നത് അഭിഭാഷകര്‍ ചെറുത്തെങ്കിലും ഇവരെ  തട്ടിമാറ്റിയാണ് സുനിയെ പോലീസ് പിടിച്ച് കൊണ്ടുപോയത്.

 

സുനിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു.