Skip to main content

കണ്ണൂരിലെ കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പ്രതികളാണുള്ളത്.

 

കഴിഞ്ഞ സെപ്തംബര്‍ ഒന്നിനാണ് ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന മനോജ്‌ കൊല്ലപ്പെട്ടത്. ബി.ജെ.പിയുടെ നിവേദനത്തെ തുടര്‍ന്ന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന്‍ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

 

സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു മനോജ്. കേസില്‍ ഒന്നാം പ്രതി വിക്രമന്‍ അടക്കമുള്ളവര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണ്.