നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രാജിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അനുമതി. രാജിവയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കാർത്തികേയനെ തീരുമാനത്തില്‍ നിന്നും തടയേണ്ടതില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. എന്നാല്‍ അന്തിമ തീരുമാനം കേരള നേതൃത്വത്തിനാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.ഈ കാര്യത്തില്‍ കാർത്തികേയനെ തടയേണ്ടതില്ലെന്ന് എ.കെ ആന്റണി അറിയിച്ചു.
സ്പീക്കര്‍ പദവി ഒഴിയാനുള്ള താത്പര്യം കാര്‍ത്തികേയന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും അന്തിമ തീരുമാനം പാര്‍ട്ടിയെടുക്കും എന്നുമാണ് കാര്‍ത്തികേയന്‍ പറഞ്ഞത്. കാര്‍ത്തികേയന്റെ രാജിക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലും പ്രവര്‍ത്തകരോടൊപ്പവും മുഴുവന്‍ സമയം ചെലവഴിച്ചിരുന്ന നേതാവിന് ഇത്തരം ചിന്തയുണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.