Skip to main content
തിരുവനന്തപുരം

court gavelവിവാദമായ പാറ്റൂര്‍ ഭൂമി കൈമാറ്റം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഭൂമി ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. വാദം കേള്‍ക്കുന്നതിനും വിജിലന്‍സിന്റെ നിലപാട് അറിയുന്നതിനുമായി കേസ് ജൂലൈ അഞ്ചിലേക്ക് കോടതി മാറ്റി.  

 

ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, റവന്യൂ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, ലാന്‍റ് റവന്യൂ കമീഷണര്‍ എം.സി മോഹന്‍ദാസ് എന്നീ ഉന്നത ഉദ്യോഗസ്ഥരേയും ഫ്ലാറ്റ് നിര്‍മാതാക്കളേയും പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

 

കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഇതേ വിഷയത്തില്‍ ചീഫ് സെക്രട്ടറിയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.