തിരുവനന്തപുരം
ട്രാൻസ്പോർട്ട് കമ്മീഷണർ ഋഷിരാജ് സിങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും പകരം ക്രമസമാധാനത്തിന്റെ ചുമതല നൽകണമെന്നും ഋഷിരാജ് സിങ്ങ് ആവശ്യപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
കാറുകളിലെ പിൻസീറ്റിലിരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ സിങ്ങിന്റെ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പിൻവലിച്ചതിൽ സിങ്ങിന് പ്രതിഷേധമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവധിയിലായിരുന്ന അദ്ദേഹം ജൂലായ് 13 വരെ അവധി നീട്ടിയത് ഇക്കാരണത്താലാണെന്നും കേന്ദ്ര സര്‍ക്കാറില്‍ ഡെപ്യൂട്ടേഷന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ഋഷിരാജ് സിങ്ങ് കൂടിക്കാഴ്ച നടത്തി.