Skip to main content
കണ്ണൂർ

tp case convictsടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ കൊണ്ടുവന്ന പോലീസ് വാഹനത്തില്‍ നിന്ന്‍ മദ്യം പിടിച്ചു. മറ്റൊരു കേസിൽ തലശ്ശേരിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം മടങ്ങുന്ന വഴി മാഹിയിൽ നിന്ന് മദ്യം വാങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ ഉത്തര മേഖലാ എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി സസ്പ‌െൻഡ് ചെയ്തു.

 

പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ ജയിലിലേക്ക് പോകുന്ന വഴി ഒരു പോലീസുകാരനാണ് മദ്യം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പയ്യോളിയില്‍ നിന്നാണ് ഹൈവേ പോലീസ് വാഹനം പരിശോധിച്ച് രണ്ട് കുപ്പി മദ്യം വാഹനത്തില്‍ നിന്ന്‍ കണ്ടെടുത്തത്.

 

സസ്പെന്‍ഷന് വിധേയമായവരില്‍ ഒരു എ.എസ്.ഐയും ഉള്‍പ്പെടും. തൃശൂര്‍ എ.ആര്‍ ക്യാംപിലെ പോലീസുകാരാന് ഇവര്‍.  

 

ടി.പി കേസിലെ പ്രതികള്‍ കോഴിക്കോട് ജയിലില്‍ തടവില്‍ കഴിയവേ ഫേസ്ബുക്ക് ഉപയോഗിച്ചതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമെല്ലാം വിവാദമായതിനെ തുടര്‍ന്നാണ് ഇവരെ വിയ്യൂരിലേക്ക് മാറ്റിയത്.