Skip to main content
തിരുവനന്തപുരം

shashi tharoorതിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരായി വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് നേതാക്കളായ എം. വിജയകുമാറിനെതിരെയും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയ്‌ക്കെതിരെയും നോട്ടീസയച്ചു. തിരുവനന്തപുരം വരണാധികാരിയായ കളക്ടര്‍ ബിജു പ്രഭാകറാണ് നോട്ടീസയച്ചത്.

 

തരൂരിന് സ്ത്രീ പീഡനത്തില്‍ ഡോക്ടറേറ്റ് ലഭിക്കുമെന്ന് വിജയകുമാര്‍ ഇന്നലെ നടത്തിയ ആക്ഷേപത്തിനെതിരെ ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. നേരത്തെ വി.എസ് സുനില്‍ കുമാറും തരൂരിനെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു.

 

ഇന്നലെ തിരുവനന്തപുരത്ത് ഇടതുമുന്നണി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച വിജയകുമാര്‍ ഉദ്ഘാടന ചടങ്ങിലാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടേയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രസ്താവന നടത്തിയത്. ഡോ ശശി തരൂരിന് എന്ത് വിഷയത്തിലാണ് ഡോക്ടറേറ്റ് എന്ന് അറിയില്ലെന്നായിരുന്നു വിജയകുമാറിന്റെ പരിഹാസം. തരൂരിന് എന്തായാലും സ്ത്രീ പീഡന വിഷയത്തില്‍ പി.എച്ച്.ഡി കിട്ടുമെന്നും വിജയകുമാര്‍ ആരോപിച്ചു. പരാമര്‍ശം വ്യക്തിഹത്യയായതിനാല്‍ പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വരണാധികാരിയായ ജില്ലാ കലക്ടറെയും സമീപിക്കുകയായിരുന്നു.