കാസര്‍കോട്
നബിദിന ഘോഷയാത്രയില്‍ പട്ടാളവേഷത്തില്‍ യുവാക്കള്‍ പങ്കെടുത്തതു വിവാദമായിതിനെ തുടർന്ന് പോലീസ് കേസെടുത്തു. ഇന്ത്യന്‍ സൈനികര്‍ ധരിക്കുന്ന യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. സൈനിക വേഷം ദുരുപയോഗം ചെയ്തു എന്ന പേരിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അണങ്കൂരിലും ആറങ്ങാടിയിലും ആയി കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി ബൈക്ക് റാലി നടത്തിയതിന്‍റെ പേരിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പട്ടാള വേഷം സംബന്ധിച്ച് പള്ളി കമ്മിറ്റികളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് യുവാക്കള്‍ പട്ടാള വേഷത്തില്‍ റാലിയില്‍ പങ്കെടുത്തെന്നാണ് പറയുന്നത്.