Skip to main content
തിരുവനന്തപുരം

മണക്കാട് മുസ്ലീം പള്ളിക്കു സമീപം പോലീസ് വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. ബൈക്ക് യാത്രികരില്‍ ഒരാള്‍ സംഭവ സ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവും മരിച്ചു.

അപകടത്തിനു ശേഷം പോലീസ് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ സിഗ്‌നല്‍ നല്‍കാതെ മുന്നോട്ട് എടുത്തതാണ് അപകടത്തിനു കാരണം. തൊട്ടുപിന്നാലെ വന്ന യുവാക്കളുടെ ബൈക്ക് കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പോലീസ് വാഹനം ഇടിക്കുകയായിരുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം അവഗണിച്ചുപോയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മൃതദേഹം വഴിയില്‍ നിന്ന് നീക്കാതെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.