Skip to main content
കൊല്ലം

Medical Negligenceപുനലൂരില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കോടതി തടവുശിക്ഷ വിധിച്ചു. ഡോക്ടര്‍മാരായ ബാലചന്ദ്രന്‍, ലൈല അശോകന്‍, ബിനു രാധാകൃഷ്ണന്‍ നഴ്സുമാരായ അനില, ശ്യാമളാദേവി, സുജാത എന്നിവര്‍ക്കാണ് കൊല്ലത്തെ അതിവേഗ കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചത്.

 

2006 സപ്തംബറില്‍ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പത്തനാപുരം സ്വദേശി മിനി ഫിലിപ്പ് ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്. വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച കൈപ്പിഴയാണ് മിനിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തി.