Skip to main content
തിരുവനന്തപുരം

abbas saitമുസ്ലിംലീഗ്‌ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുമായിരുന്ന അബ്ബാസ്‌ സേട്ടിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അബ്ബാസ് സേട്ടിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജി തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സെഷൻസ് കോടതിയുടെ ഉത്തരവ്.

 

കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് അബ്ബാസ് സേട്ട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചത്. മനുഷ്യക്കടത്ത് കേസിൽ ചോദ്യം ചെയ്യാനിരിക്കെയായിരുന്നു സംഭവം. സേട്ടിന്റെ മരണം മരണം ദുരൂഹമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

 

അഭിഭാഷകനായ സലാഹുദ്ദീൻ ആണ് സംഭവത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ഇ. അഹമ്മദ്,​ പി.കെ കുഞ്ഞാലിക്കുട്ടി,​ മലപ്പുറത്ത് പാസ്പോർട്ട് ഓഫീസറായിരുന്ന അബ്ദുൽ റഷീദ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.