Skip to main content

തിരുവനന്തുപരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം നടത്തിയത്.

പെണ്‍കുട്ടിയുടെ മുഖത്തടിച്ച് തലമുടി കുത്തിപ്പിടിച്ചാണ് മര്‍ദിച്ചത്. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ വെട്ടി 100 പവന്‍ കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലാണ് ആക്രമമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡിസംബര്‍ 11 ശനിയാഴ്ച ഗുണ്ടാ ആക്രമണത്തില്‍ പോത്തന്‍കോട് സുധീഷ് എന്നാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഗുണ്ടാ ആക്രമണം നടക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്.