Skip to main content

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണെന്ന് പോലീസ്. രേഷ്മ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞതും ഇവരായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അനന്തു എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു ഇവര്‍ രേഷ്മയോട് ചാറ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രേഷ്മയെ കബളിപ്പിക്കുന്ന വിവരം രേഷ്മ മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇവരാണ് പോലീസിന് വിവരങ്ങള്‍ നല്‍കിയത്. പോലീസ് ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

കുഞ്ഞിനെ കൊന്ന കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ആര്യയേയും ഗ്രീഷ്മയേയും പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരിരുവരും ആത്മഹത്യ ചെയ്യുന്നത്.

2021 ജനുവരിയിലാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. ആറുമാസത്തെ അന്വേഷണത്തിന് ശേഷമാണ് കുഞ്ഞിനെ പ്രസവിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്ന് പോലീസ് കണ്ടെത്തിയത്.