Skip to main content

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിദേശ മദ്യ വില്‍പ്പന പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബെവ്ക്യൂ ആപ്പ് ആരംഭിച്ചത്. ആപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ബെവ്ക്യൂവുമായി മുന്നോട്ട് പോവുകയായിരുന്നു. ബെവ്ക്യൂ ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയായിരുന്നു വില്‍പ്പന. ബാറുകള്‍ തുറന്നതോടെ ആപ്പില്‍ നിന്ന് ടോക്കണ്‍ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്ലെറ്റുകളിലെ വില്‍പനയില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആപ്പ് പിന്‍വലിക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മദ്യം വാങ്ങാന്‍ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. 

മദ്യം വാങ്ങാന്‍ ബെവ്ക്യൂ ആപ്പ് ആവശ്യമില്ല എന്നതിനാലാണ് ആപ്പ് റദ്ദാക്കിയത്. ടോക്കണില്ലാതെ മദ്യം നല്‍കാമെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. 2020 മേയ് 28 നാണ് ആപ്പ് നിലവില്‍ വന്നത്.