Skip to main content

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്. സി.എം രവീന്ദ്രന് ഒരാഴ്ചത്തെ വിശ്രമത്തിനും ബോര്‍ഡിന്റെ നിര്‍ദേശം. സി.എം രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

സി.എം രവീന്ദ്രന്റെ കത്ത് എന്‍ഫോഴ്സ്മെന്റ് പരിശോധിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. മൂന്ന് തവണയും ചോദ്യം ചെയ്യാനുള്ള ഇ ഡിയുടെ ആവശ്യം സി.എം രവീന്ദ്രന്‍ നിരാകരിച്ചിരുന്നു.