Skip to main content

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തീപിടുത്തത്തില്‍ കത്തിയത് ഫയലുകള്‍ മാത്രമാണ്. മുറിയിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ തീപിടുത്തമുണ്ടാകുന്നത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തെ തള്ളിയിരിക്കുകയാണ് നിലവിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്.