Skip to main content

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചു. ബാലഭാസ്‌കറാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതെന്നും ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകട കാരണമെന്നുമാണഅര്‍ജുന്‍ ട്രിബ്യൂണലിനെ അറിയിച്ചത്. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. 

ചികില്‍സാചെലവും മറ്റ് കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ടെന്നും ജീവിത മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നും അര്‍ജുന്‍ ഹര്‍ജിയില്‍ പറയുന്നു. 

അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു. എന്നാല്‍ പിന്‍സീറ്റിലായിരുന്നു താന്‍ ഇരുന്നത് എന്നാണ് അര്‍ജുന്റെ വാദം.