Skip to main content

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി.യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശ്വന്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെട്ടു കൂടാ എന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മഹേശന്റെ വീട്ടില്‍ എത്തി ഭാര്യയേയും മക്കളെയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കൃത്യത്തിന് കാരണക്കാരെന്ന് കത്തിലൂടെ മഹേശന്‍ സൂചിപ്പിച്ചവര്‍ പ്രബലരാണ്. ഉത്തരേന്ത്യന്‍ മാഫിയകള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. തങ്ങള്‍ക്കെതിരായി വരുന്ന എല്ലാ കേസുകളെയും കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളെ കൂട്ടുപിടിച്ച് തേച്ചുമായ്ച് കളയുന്ന രീതിയാണ് കണ്ടുവരുന്നത്. ഈ സംഭവത്തില്‍ പ്രതികരിക്കേണ്ട എല്ലാവരും മൗനത്തിലാണ്. അത് അപകടകരമാണ്. രാഷ്ടീയഭേദമില്ലാതെ എല്ലാവരും മഹേശന്റെ കുടുംബത്തിനൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും സുധീരന്‍ പറഞ്ഞു.