Skip to main content

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സന്ദര്‍ശകരെ അനുവദിക്കാതെയും പൊതുപരിപാടിയില്‍ പങ്കെടുക്കാതെയുമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാല്‍ വി.എസിന്റെ ആരോഗ്യ കാര്യങ്ങള്‍ നോക്കുന്ന നഴ്സിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. വി.എസിന്റെ സുഖവിവരം അന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ടെന്നും സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാര്‍ അറിയിച്ചു.