Skip to main content

ജീവിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ആര്‍.എസ്.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്. മഹാത്മ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലിലാണ് കൃഷ്ണദാസിന്റെ പരാമര്‍ശം. ഹിന്ദുവായതില്‍ അഭിമാനിച്ചിരുന്ന ഗാന്ധി ഭഗവദ്ഗീതയാണ് മാതാവെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

ഗാന്ധിജിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് നെഹ്റുവെന്നും നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.