Skip to main content

ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ തെളിവുകളില്ലെന്ന് പോലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവ് വെച്ചാണ് അന്വേഷിക്കുന്നതെന്നും  പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെയും പ്രതിയുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ലഭ്യമല്ല, ഒരു വര്‍ഷം മാത്രമേ ഈ വിവരങ്ങള്‍ സെര്‍വറില്‍ ഉണ്ടാകൂ എന്ന് സര്‍വീസ് പ്രൊവൈഡേഴ്‌സ് അറിയിച്ചുവെന്നാണ് പോലീസ് വിശദീകരണം.

പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത് പ്രതിയും സുഹൃത്തും ലഘുലേഖ വിതരണം ചെയ്തതിനും തെളിവില്ല. പരാതിക്കാരിക്ക് വൈദ്യ പരിശോധന നടക്കുന്ന സമയം പ്രതി ആശുപത്രിയില്‍ എത്തിയെന്ന ആരോപണം ശരിയല്ലെന്നും പോലീസ് പറയുന്നു, ആ സമയം പ്രതി ആശുപത്രിക്ക് 5 കിലോമീറ്റര്‍ അകലെയായിരുന്നു, പോലീസും പ്രതിയും ചില മത നേതാക്കളും ഒരുമിച്ച് ചര്‍ച്ച നടത്തിയെന്ന ആരോപണവും ശരിയല്ല. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക പോലീസ് ടീം അന്വേഷിക്കുന്നതായും ജി പൂങ്കുഴിലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.