Skip to main content

നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ജയം എല്‍.ഡി.എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ടിപി രാമകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കെ വി സുധീര്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്. 

പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ടിപി രാമകൃഷ്ണന്റേത്. ഇതോടെ ഇത് മൂന്നാം വട്ടമാണ് ടിപി നിയമസഭയില്‍ പേരാമ്പ്രയെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. എണ്‍പതിന് മുകളില്‍ സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. 

പേരാമ്പ്രയില്‍ ബി.ജെ.പിക്ക് വോട്ട് ചോര്‍ച്ചയുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 നേക്കാള്‍ 2635 വോട്ട് കുറവാണ് ഇത്തവണ ബി.ജെ.പിക്ക് മണ്ഡലത്തിലുണ്ടായത്.