Skip to main content

കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം.

തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ അരിശം കൊണ്ടിരിക്കുകയാണ് ആര്‍.എസ്.എസ്സെന്നും സി.പി.എം ആരോപിച്ചു.

ആര്‍.എസ്.എസ് ബി.ജെ.പി സംഘമാണ് ഇതിന് പിന്നിലെന്ന് എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഡി.എഫ് വിജയം ഉറപ്പായപ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിയാണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എംവി ജയരാജന്‍ പറഞ്ഞു.