Skip to main content

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചാം പ്രതി. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ 7 ദിവസം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്ന് കോടതി. 3 മണിക്കൂര്‍ ചോദ്യം ചെയ്യുമ്പോള്‍ 1 മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നാണ്‌ കോടതിയുടെ നിര്‍ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ശിവശങ്കറിനെ ഹാജരാക്കിയത്.

കോടതി മുമ്പാകെ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് അഞ്ചാം പ്രതിയായി ശിവശങ്കറെ പ്രതിചേര്‍ത്ത കാര്യം ഇ.ഡി അറിയിച്ചരിക്കുന്നത്. സ്വപ്ന, സരിത്, സന്ദീപ്, ഫൈസല്‍ ഫരീദ് എന്നിവര്‍ക്കൊപ്പമാണ് അഞ്ചാം പ്രതിയായാണ് ശിവശങ്കറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.