Skip to main content

നയതന്ത്ര ബാഗേജ് മുഖേനയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ പ്രവാസി വ്യവസായിയായ ദാവൂദ് ആണെന്ന് കേസിലെ പ്രതി കെ.ടി റമീസിന്റെ മൊഴി. ദാവൂദ് അല്‍ അറബിയെന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്നും റമീസ് പറയുന്നു. 12 തവണ ഇയാള്‍ക്കുവേണ്ടി സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസിന് നല്‍കിയ മൊഴിയിലുള്ളത്. ദാവൂദ് ആരാണെന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോര്‍ഡിന് മുന്‍പാകെ സമര്‍പ്പിച്ച മൊഴിപ്പകര്‍പ്പിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്. മൊഴിയുടെ പൂര്‍ണരൂപമല്ല നല്‍കിയിരിക്കുന്നത്.