Skip to main content

വാളയാര്‍ പെണ്‍ക്കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടംബം. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പെണ്‍കുട്ടികളുടെ അച്ഛനെ ഡി.വൈ.എസ്.പി സോജന്‍ വിളിപ്പിച്ചിരുന്നതായും അന്ന് തന്നോട് കുറ്റം ഏറ്റെടുക്കാന്‍ ഡി.വൈ.എസ്.പി സോജന്‍ നിര്‍ബന്ധിച്ചതായും കേസ് ഏറ്റെടുത്താല്‍ തന്നെ രക്ഷിക്കാമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നല്‍കിയതായും പെണ്‍ക്കുട്ടികളുടെ അച്ഛന്‍ പറയുന്നു. 

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി കുടുംബം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹം ആരംഭിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിക്കുക, ഡി.വൈ.എസ്.പി സോജന് സ്ഥാനകയറ്റം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.